Tuesday, December 29, 2015

ഭഗവാനൊരു കുറവനായി - വാഴ്വേ മായം

ചിത്രം - വാഴ്വേ മായം
ഗാനരചന - വയലാര്‍
സംഗീതം - ജി ദേവരാജന്‍
പാടിയത് - പി ലീല

ഭഗവാനൊരു കുറവനായി
ശ്രീ പാർവതി കുറത്തിയായി
ധനുമാസത്തിൽ തിരുവാതിര നാൾ
തീർഥാടനത്തിനിറങ്ങീ അവർ
ദേശാടനത്തിനിറങ്ങീ

ഭഗവാനൊരു കുറവനായി

കാശ്മീരിലെ പൂവുകൾ കണ്ടൂ
കന്യാകുമാരിയിൽ കാറ്റു കൊണ്ടൂ
നാടുകൾ കണ്ടൂ നഗരങ്ങൾ കണ്ടൂ
നന്മയും തിന്മയും അവർ കണ്ടൂ

ഭഗവാനൊരു കുറവനായി

ആശ്രമങ്ങൾ കണ്ടൂ അമ്പലങ്ങൾ കണ്ടൂ
പണക്കാർ പണിയിച്ച പൂജാമുറികളീൽ
പാല്പായസമുണ്ടു
അവർ പലപല വരം കൊടുത്തൂ
കൈമൊട്ടുകൾ കൂപ്പിയും കൊണ്ടേ
കണ്ണീരുമായ് ഞങ്ങൾ കാത്തു നിന്നു
പാവങ്ങൾ ഞങ്ങൾ പ്രാർഥിച്ചതൊന്നും
ദേവനും ദേവിയും കേട്ടില്ല

ഭഗവാനൊരു കുറവനായി
ശ്രീ പാർവതി കുറത്തിയായി
ധനുമാസത്തിൽ തിരുവാതിര നാൾ
തീർഥാടനത്തിനിറങ്ങീ അവർ
ദേശാടനത്തിനിറങ്ങീ



ശ്രീക്കുട്ടന്‍

Tuesday, December 22, 2015

കാറ്റു താരാട്ടും - അഹിംസ

ചിത്രം - അഹിംസ
ഗാനരചന - ബിച്ചു തിരുമല
സംഗീതം - ഏ ടി ഉമ്മര്‍
പാടിയത് - യേശുദാസ്, എസ് ജാനകി

കാറ്റു താരാട്ടും കിളിമര തോണിയിൽ
കന്നിയിളം പെൺമണി നീ വാവാവോ വാവാവോ
ആ... ആ...
ഈ ഓളം ഒരു താളം ലയമേളം വിളയാടൂ

കാറ്റു താരാട്ടും പഴമുതിർ ചോലയിൽ
പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ
ആ.. ആ.
ഈ നേരം പുഴയോരം പ്രിയദൂതും വരവായി.

കാറ്റു താരാട്ടും..

ഈ നാട്ടുവഞ്ചിപോലെ തുള്ളും നെഞ്ചിൽ
മോഹം മന്ദം മന്ദം
ഓരോ നെയ്തലാമ്പൽ പൂക്കും
പെണ്ണിൻ കണ്ണിൽ കള്ളനാണം വീണാൽ
തൂമരന്ദമാകും ഇവൾ തേൻ വസന്തമാകും
ആറ്റുവഞ്ചിപൂക്കളുള്ളിൽ പീലിവീശുമ്പോൾ
എന്നെ ഞാൻ മറക്കുമ്പോൾ

കാറ്റു താരാട്ടും കിളിമര തോണിയിൽ
കന്നിയിളം പെൺമണി നീ വാവാവോ വാവാവോ

ഈ ചാരു യൌവ്വനാംഗം
തിങ്കൾ ബിംബം കണ്ടാൽ തങ്കം ചുങ്കം
മായാ മന്ത്ര ജാലമേകും
നിൻ പൂവിരൽ തൊട്ടാൽ പൊന്നാകും ഞാൻ
രോമഹർഷമാകും
മെയ്യിൽ പാരിജാതം പൂക്കും
താമരപ്പൂ മേനിയാളെ താലികെട്ടുമ്പോൾ
എന്റെ സ്വന്തമാക്കുമ്പോൾ

കാറ്റു താരാട്ടും പഴമുതിർ ചോലയിൽ
പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ
കാറ്റു താരാട്ടും കിളിമര തോണിയിൽ
കന്നിയിളം പെൺമണി നീ വാവാവോ വാവാവോ



ശ്രീക്കുട്ടന്‍

നിൻ തുമ്പുകെട്ടിയിട്ട - ശാലിനി എന്റെ കൂട്ടുകാരി

ചിത്രം - ശാലിനി എന്റെ കൂട്ടുകാരി
ഗാനരചന - എം ഡി രാജേന്ദ്രന്‍
സംഗീതം - രവീന്ദ്രന്‍
പാടിയത് - യേശുദാസ്

സുന്ദരീ..ആ‍... സുന്ദരീ ആ‍.....

സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ നീ വന്നൂ
സുന്ദരീ.. നിൻ തുമ്പുകെട്ടിയിട്ട

സുതാര്യസുന്ദര മേഘങ്ങളലിയും
നിതാന്ത നീലിമയിൽ
ഒരു സുഖശീതള ശാലീനതയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ

സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട

മൃഗാങ്ക തരളിത മൃണ്മയകിരണം
മഴയായ് തഴുകുമ്പോൾ
ഒരു സരസീരുഹ സൌപർണ്ണികയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ

സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ നീ വന്നൂ


ശ്രീക്കുട്ടന്‍

Monday, December 21, 2015

കേശാദിപാദം - പകല്‍ക്കിനാവ്


ചിത്രം - പകല്‍ക്കിനാവ്
ഗാനരചന - പി ഭാസ്ക്കരന്‍
സംഗീതം - ചിദംബരനാഥ്
പാടിയത് - എസ് ജാനകി

കേശാദിപാദം തൊഴുന്നേൻ കേശവ
കേശാദിപാദം തൊഴുന്നേൻ
പീലിച്ചുരുൾമുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും താണുതൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ

മകരകുണ്ഡലമിട്ട മലർക്കാത് തൊഴുന്നേൻ
കുടിലകുന്തളം പാറും കുളുർനെറ്റി തൊഴുന്നേൻ
കരുണതൻ കടലായ കടമിഴി തൊഴുന്നേൻ
അരുണകിരണമണി മുഖപദ്‌മം തൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ

കളവേണുവണിയുന്ന കരതലം തൊഴുന്നേൻ
കൌസ്‌തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേൻ
വനമാല മയങ്ങുന്ന മണിമാറ് തൊഴുന്നേൻ
കനക കങ്കണമിട്ട കൈത്തണ്ട തൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ

അരയിലെ മഞ്ഞപ്പട്ടുടയാട തൊഴുന്നേൻ
അണിമുത്തു കിലുങ്ങുന്നോരരഞ്ഞാണം തൊഴുന്നേൻ
കനകച്ചിലങ്ക തുള്ളും കാൽത്തളിർ തൊഴുന്നേൻ
കരിമുകിൽ വർണ്ണനെ അടിമുടി തൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ കേശവ
കേശാദിപാദം തൊഴുന്നേൻ
പീലിച്ചുരുൾമുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും താണുതൊഴുന്നേൻ


ശ്രീക്കുട്ടന്‍

Wednesday, December 16, 2015

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ - റയ്ൻ റയ്ൻ കം എഗൈൻ

ചിത്രം - റയ്ൻ റയ്ൻ കം എഗൈൻ
രചന - താരാ തോമസ്
സംഗീതം - ജാസി ഗിഫ്റ്റ്
ആലാപനം‌ - ജോത്സന, കാര്‍ത്തിക

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
നീ മലമേലെ മഴമേഘ തുടി കൊട്ടാതെ
കള മുളയേ ചുംബിക്കാതെ
കണ്ണേ കണ്ണേ കണ്ണേ എന്റെ
കണ്‍മണിപ്പെണ്ണിനെ പുൽകാതെ
പൊന്നേ ഹേയ് പൊന്നേ
കൊന്ന പൊന്നരഞ്ഞാണം ഇളക്കാതെ
ആലിലയിൽ ഊഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ
പൂങ്കൊമ്പിലെ പൂമരത്തുമ്പിയെ
പൂക്കില തുള്ളിച്ചു പോകാതേ

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ

ഏലത്തിലങ്കടി ഏലേസ്സാ ഏലങ്കടി ഏലേസ്സങ്കടി
ഏലത്തിലങ്കടി ഏലേസ്സാ

കതിരാടും മുണ്ടോപ്പാടത്തിളവേൽക്കാതെ
കുട പാറും കണിയാൻകുന്നിൽ മഴ തൂവാതെ
വലമ്പിരി ശംഖിലും ഇടമ്പിരി കുന്നിലും
ഇടമലയാറ്റിലും മണിമലമേട്ടിലും
എൻ താന്തോന്നിക്കാറ്റേ എൻ വായാടിക്കാറ്റേ
നീ എന്നോടൊപ്പം പാടാൻ വന്നാൽ കൂടെ ഞാനും പാടാം

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ

പകലില്ലാ രാവില്ലാതെ അലയാം കൂടെ
വെയിലില്ലാ മഴയില്ലാതെ തുടരാം കൂടെ
ഇള മുളതണ്ടിലെ പ്രണയ വസന്തവും
മഴമുകിൽ ചിന്തിലെ മഴവിൽ ചന്തവും
കിന്നാരക്കാറ്റേ എൻ പുന്നാരക്കാറ്റേ
ഒന്നു പങ്കിടുവാനായ് എന്നെയും കൂട്ടാമെങ്കിൽ ഞാനും കൂടാം

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ



ശ്രീക്കുട്ടന്‍

പൊമ്പളൈങ്ക കാതലെത്താന്‍ - ഉന്നൈ നിനത്ത്

ചിത്രം - ഉന്നൈ നിനത്ത്
ഗാനരചന - പി വിജയ്
സംഗീതം - സിര്‍പ്പി
പാടിയത് - മാണിക്യ വിനായകന്‍

പൊമ്പളൈങ്ക കാതലെത്താന്‍ നമ്പി വിടാതെ
നമ്പിവിടാതെ
നമ്പിയതാല്‍ നൊന്തുമനം വെമ്പിവിടാതെ
വെമ്പിവിടാതെ
അത്താന്നു സൊല്ലിയിരുപ്പാ ആസയെക്കാട്ടി
അണ്ണാന്നു സൊല്ലി നടപ്പാ ആളെയും മാറ്റി
ആമ്പിളയെല്ലാം അഹിംസാവാദി
പൊമ്പിളയെല്ലാം തീവിറവാദി

പൊമ്പളൈങ്ക കാതലെത്താന്‍ നമ്പി വിടാതെ
നമ്പിവിടാതെ

പെണ്ണെല്ലാം ഭൂമിയെന്ന്‍ എഴുതി വച്ചാങ്കെ
അവ ഭൂമി പോലെ ഭൂകമ്പത്താല്‍ അഴിപ്പതിനാളാ
പെണ്ണെല്ലാം സാമിയെന്നു സൊല്ലിവച്ചാങ്കാ
അവള്‍ സാമി പോലെ കല്ലാവേ ഇരുപ്പതിനാളാ
പെണ്ണെല്ലാം നദികളാന്നു പുകഴ്ന്തു വച്ചാങ്കാ
ആണെല്ലാം അതില്‍ വിഴുന്തു മൂഴ്കുവതാളാ
നമ്പി വിടാതെ പൊണ്ണൈ നമ്പി വിടാതെ

പൊമ്പളൈങ്ക കാതലെത്താന്‍ നമ്പി വിടാതെ
നമ്പിവിടാതെ

പെണ്ണാലെ പൈത്തിയമാ പോണവനുണ്ട്
ഇങ്കെ ആണാലെ പൈത്തിയമാ ആനവുളുണ്ടാ
പെണ്ണാലെ കാവി കെട്ടി നടന്തവനുണ്ട്
ഇങ്കെ ആണ്‍കളാലെ കാവി കെട്ടി നടന്തവളുണ്ടാ
പെണ്ണുക്ക് താജ് മഹല്‍ കെട്ടിവച്ചാണ്ടാ
യെവളാച്ചും ഒരു സെങ്കല്‍ നട്ടുവച്ചാളാ
നമ്പി വിടാതെ പൊണ്ണൈ നമ്പി വിടാതെ

പൊമ്പളൈങ്ക കാതലെത്താന്‍ നമ്പി വിടാതെ
നമ്പിവിടാതെ

പെണ്ണെല്ലാം പരീക്ഷയിലെ മുതല്‍ ഇടം താങ്കെ
നമ്മ പസങ്കളാതാന്‍ എങ്കെ അവങ്ക പഠിക്കവിട്ടാങ്കെ
പെണ്ണെല്ലാം തങ്കമെഡല്‍ ജയിച്ചു വന്താങ്കെ
നമ്മ പയ്യന്‍ മുഖത്തില്‍ താടിയെത്താന്‍ മുളയ്ക്കവച്ചാങ്കെ
പെണ്ണെല്ലാം ഉലക അഴകി ആയി വന്താങ്കെ
ആണെല്ലാം കാതലിച്ചു തല നരച്ചാങ്കെ
നമ്പി വിടാതെ പൊണ്ണൈ നമ്പി വിടാതെ

പൊമ്പളൈങ്ക കാതലെത്താന്‍ നമ്പി വിടാതെ
നമ്പിവിടാതെ

പൊമ്പളങ്കെ പൊമ്പളങ്കെ മോസമില്ലാങ്കേ മോസമില്ലാങ്കേ
പൊമ്പളങ്കെ ഇല്ലയെന്നാല്‍ നീങ്കയില്ലാങ്കെ ഞാനുമില്ലാങ്കേ
ഒന്നെയിങ്കെ പെറ്റവളും പൊമ്പിള താനേ
ഒന്നൊട് പിറന്തവളും പൊമ്പിളതാനേ
തപ്പ് സെയ്യാതെ നീ പൊണ്ണെ തിട്ടാതെ


ശ്രീക്കുട്ടന്‍

Monday, December 14, 2015

നൊമ്പരവീണേ കരയരുതേ - സൌഭാഗ്യം

ചിത്രം - സൌഭാഗ്യം
ഗാനരചന - കൈതപ്രം
സംഗീതം - എസ് പി വെങ്കിടേഷ്
പാടിയത് - യേശുദാസ്

നൊമ്പരവീണേ കരയരുതേ എന്‍ പൂമോളേ
സങ്കട മലരായ്‌ പൊഴിയരുതേ എന്‍ പൂമോളേ
നിന്‍ തുണയില്ലെങ്കിൽ നിന്‍ അലിവില്ലെങ്കിൽ
ഞാനാര്‌ ഈ ഞാന്‍ ആര്‌
നൊമ്പരവീണേ കരയരുതേ എന്‍ പൂമോളേ
നിൻ മിഴിയിൽ കണ്ടു നൂറു ജന്മം
നിൻ മൊഴിയിൽ ഒതുങ്ങി പാലാഴി
നീ ഉറങ്ങാൻ ഞാൻ സന്ധ്യയായ്‌
നീ ഉണർന്നാൽ ഞാൻ സൂര്യനായ്‌
പൂമോളെ എൻ പൂ മോളെ
നൊമ്പരവീണേ കരയരുതേ എന്‍ പൂമോളേ
നിൻ മൗനലോകത്തിൽ ഞാൻ രാഗം
നിൻ അംഗരാഗത്തിൽ ഞാൻ ഗോപൻ
പാതി മെയ്യിൽ എൻ സാന്ത്വനങ്ങൾ
പാതി മെയ്യിൽ നിൻ കൗതുകങ്ങൾ
പൂ മോളേ എൻ പൂ മോളേ
നൊമ്പരവീണേ കരയരുതേ എന്‍ പൂമോളേ
സങ്കട മലരായ്‌ പൊഴിയരുതേ എന്‍ പൂമോളേ
നിന്‍ തുണയില്ലെങ്കിൽ നിന്‍ അലിവില്ലെങ്കിൽ
ഞാനാര്‌ ഈ ഞാന്‍ ആര്‌


ശ്രീക്കുട്ടന്‍

Wednesday, December 9, 2015

പഴയൊരു പാട്ടിലെ - നായര്‍സാബ്


ചിത്രം - നായര്‍സാബ്
ഗാനരചന - ഷിബു ചക്രവര്‍ത്തി
സംഗീതം - എസ് പി വെങ്കിടേഷ്
പാടിയത് - എം ജി ശ്രീകുമാര്‍, സുജാത


പഴയൊരു പാട്ടിലെ തോണിക്കാരിയായ്
പനിമതിയോടമേന്തിയെന്‍ ചാരേ വന്നു നീ
മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍
ഞാന്‍ നിന്നെ ചൂടിക്കാം

പഴയൊരു പാട്ടിലെ തോണിക്കാരിയായ്
പനിമതിയോടമേന്തി നിന്‍ ചാരേ വന്നു ഞാന്‍
കാശ്മീരിലെ കമ്പിളിയും ചൂടി

രാവും മയങ്ങും യാമങ്ങളില്‍
കാമുകനേ തേടിയെത്തും
കാതരയാം കാറ്റിനെ പോൽ
നീ മാത്രം കേള്‍ക്കാന്‍ പാടാം ഞാന്‍

പഴയൊരു പാട്ടിലെ തോണിക്കാരിയായ്

രാവേറെയാന്‍ ഓമനേ നീ
ചാഞ്ഞുറങ്ങാന്‍ നേരമായില്ലേ
ഈ മടിയില്‍ ഞാനൊരുക്കാം
താരിതളുകളാല്‍ പൂമഞ്ചം
താരാട്ടിന്‍ ഈണം പാടാം ഞാന്‍

പഴയൊരു പാട്ടിലെ തോണിക്കാരിയായ്
പനിമതിയോടമേന്തിയെന്‍ ചാരേ വന്നു നീ
മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍
ഞാന്‍ നിന്നെ ചൂടിക്കാം


ശ്രീക്കുട്ടന്‍

Saturday, December 5, 2015

ഈ മിഴികളിൽ കണ്ടുവോ - ലുക്കാ ചുപ്പി

ചിത്രം - ലുക്കാ ചുപ്പി
ഗാനരചന-റഫീക്ക് അഹമ്മദ്
സംഗീതം- ബിജിപാല്‍
പാടിയത്-വിവേകാനന്ദന്‍

ഈ മിഴികളിൽ കണ്ടുവോ
പ്രണയമാകും നൊമ്പരം
ഈ വരികളിൽ കേട്ടുവോ
വിരഹമാകും സ്പന്ദനം
ഒടുവിൽ വിദൂരത്തിലലിഞ്ഞീടും
ഒരേകാന്ത നിലാവിൻറെ
വിഷാദാർദ്ര നിശാഗാനമായ് മാറി

ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറി
ആദ്യാനുരാഗത്തിൻ തരിവളയിളകി  
ഞാൻ പാടുവാനോർത്തു
മധുരിതമൊരു ഹൃദയഗാനമായ്
ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ
വിഷാദാർദ്ര നിശാഗാനമായ് മാറി
ശ്രുതിയുമിടാതേതൊരുദാസീന വികാരത്തി
ലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി

താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും
ആരാരും കാണാത്ത പുതിയൊരു പുളകം
ആ മൌനമോ പൂത്തു പ്രിയതരമൊരു പ്രണയകാവ്യമായ്

ഒടുവിൽ വിദൂരത്തിലലിഞ്ഞീടും
ഒരേകാന്ത നിലാവിന്റെ
വിഷാദാർദ്ര നിശാഗാനമായ് മാറി
ശ്രുതിയുമിടാതേതൊരുദാസീന വികാരത്തി
ലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി
ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം



ശ്രീക്കുട്ടന്‍

Saturday, November 28, 2015

പ്രണയ സന്ധ്യയൊരു - ഒരേ കടല്‍

ചിത്രം - ഒരേ കടല്‍
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - ബോംബേ ജയശ്രീ


പ്രണയ സന്ധ്യയൊരു വിണ്‍സൂര്യന്റെ
വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍
തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍
ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനക മേഘം
കടൽ വരക്കുന്നുവോ

പ്രണയ സന്ധ്യയൊരു വിണ്‍സൂര്യന്റെ

പാട്ടില്‍ എന്‍ പാട്ടില്‍ സ്വര പത്മരാഗങ്ങള്‍ തേടി
നോക്കില്‍ എന്‍ നോക്കില്‍ മണിമയില്‍ പീലികള്‍ ചൂടി
അനുരാഗിലമായ തപസ്സില്‍ ജല ജീവാഞ്ജലിയായി
ഒരു ജലരാശിയിലൊരു വരമണിയാന്‍
മൊഴിയായ് വരാം ഞാന്‍

പ്രണയ സന്ധ്യയൊരു വിണ്‍സൂര്യന്റെ

കിനാവിന്റെ കാണാദ്വീ‍പിൽ  അമാവാസിരാവില്‍
നിലാക്കാറുമാമെന്‍ ജന്മം കണ്ടില്ല നീ
ആകാശം മൂടുമ്പോള്‍ മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ പോലെ ശലഭം പോലെ
തിരികേ യാത്രയായ്

പ്രണയ സന്ധ്യയൊരു വിണ്‍സൂര്യന്റെ



ശ്രീക്കുട്ടന്‍

Thursday, November 26, 2015

സുമുഹൂർത്തമായ് - കമലദളം

ചിത്രം - കമലദളം
ഗാനരചന- കൈതപ്രം
സംഗീതം - രവീന്ദ്രന്‍
പാടിയത് - യേശുദാസ്


സുമുഹൂർത്തമായ്
സ്വസ്തി സ്വസ്തി സ്വസ്തി
സൂര്യചന്ദ്രന്മാർക്കിരിപ്പിടമാകുമെൻ
രാമസാമ്രാജ്യമേ
ദേവകളേ മുനിമാരേ
സ്നേഹതാരങ്ങളേ
സ്വപ്നങ്ങളേ പൂക്കളേ
വിടയാകുമീ വേളയിൽ
സ്വസ്തി സ്വസ്തി സ്വസ്തി

ത്രയം‌ബകം വില്ലൊടിയും മംഗളദുന്ദുഭി നാദവുമായ്
മിഥിലാപുരിയിലെ മൺ‌കിടാവിനു രാജകലയുടെ
മാമാങ്കമേകിയ കോസലരാജകുമാരാ
സുമുഹൂർത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി

ആത്മനിവേദനമറിയാതെ എന്തിനെൻ
മുദ്രാംഗുലീയം വലിച്ചെറിഞ്ഞൂ
രാഗചൂഡാമണി ചെങ്കോൽത്തുരുമ്പിലങ്ങെന്തിനു
വെറുതെ പതിച്ചു വച്ചൂ
കോസലരാജകുമാരാ

എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും
അവിശ്വസിച്ചെങ്കിലും
കോസലരാജകുമാരാ രാജകുമാരാ
എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ
തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ
സീത ഉറങ്ങിയുള്ളൂ

പിടയ്ക്കുന്നു പ്രാണൻ വിതുമ്പുന്നു ശോകാന്തരാമായണം
ദിഗന്തങ്ങളിൽ മയങ്ങുന്നിതാശാപാശങ്ങൾ
അധർമ്മം നടുങ്ങുന്ന മാർത്താണ്ഡപൗരുഷം
രാമശിലയായ് കറുത്തുവോ കൽ‌പ്പാന്തവാരിയിൽ

അമ്മേ സർവ്വംസഹയാം അമ്മേ
രത്നഗർഭയാം അമ്മേ
ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ
നെഞ്ചോട് ചേർത്തു പുണർന്നെടുക്കൂ

സുമുഹൂർത്തമായ്
സ്വസ്തി സ്വസ്തി സ്വസ്തി


ശ്രീക്കുട്ടന്‍

Wednesday, November 25, 2015

ആകാശഗംഗാ തീരത്തിനപ്പുറം - കുഞ്ഞാറ്റക്കിളികള്‍

ചിത്രം - കുഞ്ഞാറ്റക്കിളികള്‍
ഗാനരചന - കെ ജയകുമാര്‍
സംഗീതം - എ ജെ ജോസഫ്
പാടിയത് - ചിത്ര


ആകാശഗംഗാ തീരത്തിനപ്പുറം
ആയിരം വെണ്ണക്കൽ മണ്ഡപം
പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
പാടാനണയുന്ന മണ്ഡപം

ആകാശഗംഗാ തീരത്തിനപ്പുറം

തൂണുകൾ തോറും എത്രയോ ശില്പങ്ങൾ
മിഴികളിൽ വജ്രം പതിച്ച മൌന പതംഗങ്ങൾ
ഗന്ധർവനറിഞ്നില്ലാ ശിലയുടെ നൊമ്പരം
പാട്ടിൽ തുടിച്ചില്ല

ആകാശഗംഗാ തീരത്തിനപ്പുറം

മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോൾ
ഗായകൻ സ്നേഹാർദ്രമായി ശില്പങ്ങളെ തലോടി
പറവകൾ ചിറകടിച്ചൂ ചുണ്ടിൽ
പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു

ആകാശഗംഗാ തീരത്തിനപ്പുറം
ആയിരം വെണ്ണക്കൽ മണ്ഡപം
പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
പാടാനണയുന്ന മണ്ഡപം


ശ്രീക്കുട്ടന്‍

Monday, November 23, 2015

മാനത്തെ വെള്ളിത്തേരിൽ - മാനത്തെ വെള്ളിത്തേര്

ചിത്രം - മാനത്തെ വെള്ളിത്തേര്
ഗാനരചന - ഷിബു ചക്രവര്‍ത്തി
സംഗീതം - ജോണ്‍സണ്‍
പാടിയത് - ചിത്ര, യേശുദാസ്


മാനത്തെ വെള്ളിത്തേരിൽ
പൂരം കാണാൻ പോകും
പുതുരാപ്പെണ്ണേ നിൻ
മാരന്റെ പേർ ചൊല്ലുമോ
അന്തിവിൺ കുങ്കുമം
കവിളിലണിയും പോലെ
വരുമോ നിൻ മാരൻ
നിറമാല്യം കാണാൻ
വരുമോ നിൻ മാരൻ

മാനത്തെ വെള്ളിത്തേരിൽ

മാറിൽ നീ ചൂടുമീ മാരമാൽ ചേലുകൾ
നിന്റെ പൂനിലാ ചേലയാൽ മൂടുമോ നീ
ഇണകൾ മതിവരാതെ പോകുമീ
കനവു കതിരിടും വഴികളിൽ
ഇണകൾ ഇട വിടാതെ ചിന്നി നിൻ
മിഴികൾ മൊഴിവതോ കളവുകൾ
നേരെല്ലാം ചൊല്ലിത്തായോ താരകളേ
ആരെല്ലാം നിനക്കുണ്ട് പൂമകളേ
നീലക്കാർമേഘത്താൽ നീ മറച്ചോ നിൻ മുഖം

മാനത്തെ വെള്ളിത്തേരിൽ

താരകം മിന്നുമീ മോതിരം തീർത്തു നീ
ഏതു തേരുരുൾ ചിന്തിനായ് കാത്തുവോ നീ
ഉദയരഥമണഞ്ഞിതാ വരൻ
ഇരവു പുണരുവാൻ വരികയായ്
പുടവമുറിയണിഞ്ഞിതാ ഇരുൾ
പകലിലലിയുമാ സമയമായ്
പാരെല്ലാം വേളിക്കൊത്ത പൂവനങ്ങൾ
പൊവെല്ലാം വാരിച്ചൂടി നീയൊരുങ്ങും
പൂമാനത്തെ മാരന്റെ നാടുകാണാൻ പോരൂ നീ

മാനത്തെ വെള്ളിത്തേരിൽ



ശ്രീക്കുട്ടന്‍

Wednesday, November 18, 2015

ജന്മരാഗമാണു നീ - കിലുക്കാം പെട്ടി

ചിത്രം - കിലുക്കാം പെട്ടി
ഗാനരചന - ബിച്ചു തിരുമല
സംഗീതം - എസ് ബാലകൃഷ്ണന്‍
പാടിയത് - എം ജി ശ്രീകുമാര്‍, ചിത്ര

ജന്മരാഗമാണു നീ നിന്‍
ജന്യരാഗമാണു ഞാന്‍
ഏഴു പൂസ്വരങ്ങളായ്
വീണയില്‍ വിരിഞ്ഞെങ്കിലും
തേടുന്നു ദേവീ വിരലുകളിഴകളില്‍
രാജഗീതഗായകാ നിന്‍
ഗാനവീണയായി ഞാന്‍
നിന്‍ വിരല്‍ തലോടുവാന്‍
മണ്‍‌വിപഞ്ചി തേങ്ങുന്നിതാ
എന്‍ പൂഞരമ്പില്‍ സരിഗമ ധമരിനി

ജന്മരാഗമാണു നീ നിന്‍

താരം കണ്ണിതുന്നുമാ പാല്‍നിലാവിന്‍‍ ശയ്യയില്‍
നാണം പൊന്നുപൂശുമീ ചെങ്കവിള്‍തടങ്ങളില്‍
ശീതളാധരോഷ്ഠമായ് നെയ്തലാമ്പല്‍ പൂത്തുവോ
ചുരുളിളം നീലവേണിതന്‍ കോലങ്ങളാണോ
പറയുക പ്രിയസഖി

രാജഗീതഗായകാ നിന്‍ ഗാനവീണയായി ഞാന്‍

ഏതോ സ്വപ്നജാലകം കണ്ണില്‍‍ നീ മറന്നുവോ
ചാരെ വന്നു നിന്നതിന്‍ പാളി നീ തുറന്നുവോ
രണ്ടു പൊന്‍‌ചിരാതുകള്‍ എന്തിനുള്ളില്‍ നീട്ടി നീ
ശലഭമായ് പാറിവന്നതില്‍ വീഴാത്തതെന്തേ
പറയുക മദനജ

ജന്മരാഗമാണു നീ നിന്‍
ജന്യരാഗമാണു ഞാന്‍



ശ്രീക്കുട്ടന്‍

Tuesday, November 17, 2015

മണ്ണിലും വിണ്ണിലും - സ്വാമി അയ്യപ്പന്‍


ചിത്രം - സ്വാമി  അയ്യപ്പന്‍
ഗാനരചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്


ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർദ്ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നു

മണ്ണിലും വിണ്ണിലും

ആളും അറിവും ഉള്ളവർ വാഴ്വാം
അടരിൽ ജയിക്കുന്നൂ അവൻ
അറിവില്ല്ലാത്തവർ തൻ ഹൃദയത്തിൽ
അറിവായ് വിളങ്ങുന്നൂ അറിവായ് വിളങ്ങുന്നൂ

മണ്ണിലും വിണ്ണിലും

കാൽകളില്ലാതെ മുടന്തും മർത്ത്യനു
കാലുകൾ നൽകുന്നൂ അവൻ
കൈകലില്ലാതെ കരയും ഭക്തനു
കൈകൾ നൽകുന്നൂ കൈകൾ നൽകുന്നൂ

മണ്ണിലും വിണ്ണിലും


ജീവിതവീഥിയിൽ വീഴുന്നോർക്കും
ഭാവന നൽകുന്നൂ അവൻ
ഊമകളെയും തൻ സ്നേഹത്താൽ
ഗായകരാക്കുന്നൂ ഗായകരാക്കുന്നൂ

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നു



ശ്രീക്കുട്ടന്‍

Monday, November 16, 2015

വസന്തരാവിൻ കിളിവാതിൽ - കയ്യെത്തും ദൂരത്ത്

ചിത്രം - കയ്യെത്തും ദൂരത്ത്
ഗാനരചന - എസ് രമേശന്‍ നായര്‍
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - വിജയ് യേശുദാസ്, സുജാത

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
വിളക്കു വെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ
ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

താരിളം കിളി നീയായാൽ ഞാൻ
വർണ്ണമേഘമാകും
തങ്കമായ് നീ വന്നാലോ ഞാൻ
താലിമാല പണിയും
ശ്രുതിയായ് സ്വരമായ്
നിൻ സ്നേഹമേനിയിലെന്റെ വിരലുകൾ
ദേവരാഗം നേദിക്കും

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

പാതിരാമലർ വിരിയുമ്പോൾ
എന്റെ മോഹമുണരും
കോവലൻ കിളി വെറുതേ നിൻ
പേരെടുത്തു പറയും
അറിയാൻ നിറയാൻ
ഇനിയേഴു ജന്മവും എന്റെയുള്ളിലെ
ദേവദൂതികയല്ലേ നീ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്



ശ്രീക്കുട്ടന്‍

Sunday, November 15, 2015

താമരക്കണ്ണനുറങ്ങേണം - വാത്സല്യം

ചിത്രം - വാത്സല്യം
ഗാനരചന- കൈതപ്രം
സംഗീതം- എസ് പി വെങ്കിടേഷ്
പാടിയത് - ചിത്ര

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം
അമ്മയ്ക്ക്‌ തണലായ്‌ മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ
കയ്യീലെടുക്കേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം

വീണുയർന്നു വളരണം
കണ്ണു രണ്ടും തെളിയണം
പൂവിരിഞ്ഞ വഴികളിൽ
മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാൻ നാമം ജപിക്കേണം
നല്ലവനാകേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം

നീ മറന്നു പോകിലും
ഏറേ ദൂരേയാകിലും
എന്റെ ഉള്ളിനുള്ളിൽ നീ
പിഞ്ചു പൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാൾ വാഴേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം
അമ്മയ്ക്ക്‌ തണലായ്‌ മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ
കയ്യീലെടുക്കേണം


ശ്രീക്കുട്ടന്‍

Saturday, November 14, 2015

ചിരിച്ചെന്‍റെ മനസ്സിലെ - അനുരാഗക്കൊട്ടാരം


ചിത്രം - അനുരാഗക്കൊട്ടാരം
ഗാനരചന - കൈതപ്രം
സംഗീതം - ഇളയരാജ
പാടിയത് - യേശുദാസ്, ചിത്ര


ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ
പ്രണയനിലാവോ മണിമയരാവോ
കുളിരഴകോ മദനന്‍റെ മലര്‍ശ്ശരമോ

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവനാരോ

കാണുമ്പോള്‍ കോപമോ
കാണുമ്പോള്‍ കോപമോ കിളുന്തു കരളിലലിവില്ലേ
നിന്നുള്ളില്‍ വേദമോഹമോ
നിറഞ്ഞു തുളുമ്പും മണവാട്ടി
നീയൊരു വസന്തം മായിക സുഗന്ധം
നീയൊരു വസന്തം മായിക സുഗന്ധം
ദേവാംഗനേ
കനവില്‍ നിറഞ്ഞ പരാഗമേ

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ

അഴകോലും മിഴികളില്‍ കതിരു ചൊരിയും അനുരാഗം
പൊന്നിളം ചിരിയുമായി തൊഴുതു വിരിയും പുലര്‍കാലം
അലഞൊറി വിരിഞ്ഞു
ലലലല ലലാ
ചിലമ്പൊലിയുണര്‍ന്നു
ലലലല ലലാ
അലഞൊറി വിരിഞ്ഞു ചിലമ്പൊലിയുണര്‍ന്നു
നീയെന്നിലേ നിറഞ്ഞു കവിഞ്ഞു സരോവരം

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ
പ്രണയനിലാവോ മണിമയരാവോ
കുളിരഴകോ മദനന്‍റെ മലര്‍ശ്ശരമോ

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവനാരോ


ശ്രീക്കുട്ടന്‍

Wednesday, November 11, 2015

രാഗദേവനും നാദകന്യയും - ചമയം

ചിത്രം - ചമയം
ഗാനരചന- കൈതപ്രം
സംഗീതം - ജോണ്‍സണ്‍
പാടിയത് - എം ജി ശ്രീകുമാര്‍, ചിത്ര


രാഗദേവനും നാദകന്യയും
പ്രണയതീരത്തെ
പൂന്തിരകളിൽ
മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
അലകളിൽ ഈറനാം കവിത തേടി

രാഗദേവനും നാദകന്യയും

പണ്ടേതോ ശാപങ്ങൾ സ്വപ്‌നത്തിൻ കാമുകനെ
ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയിൽ
രാഗലീനയാം നാദകന്യയോ
തേടിയെങ്ങുമാ സ്‌നേഹരൂപനെ
കണ്ണീരുമായ് മോഹിനി പാടി നടന്നു
വിരഹസാന്ദ്രയാം
ചന്ദ്രലേഖ പോൽ

രാഗദേവനും നാദകന്യയും

കാണമറ മായുമ്പോൾ‍‍ താപസ്സനാം
മാമുനിയാ
ചിപ്പിയിലെ തൂമുത്തിൻ തെളിമയിലൊളി തൂകവേ
മോഹസന്ധ്യയിൽ
പ്രേമലോലനെ
കണ്ടറിഞ്ഞു പോൽ നാദസുന്ദരി
ജന്മങ്ങൾ നീളുമോർമ്മയായ്
മധുരനിലാവിൽ

രാഗദേവനും നാദകന്യയും
പ്രണയതീരത്തെ
പൂന്തിരകളിൽ
മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
അലകളിൽ ഈറനാം കവിത തേടി


ശ്രീക്കുട്ടന്‍

Tuesday, November 10, 2015

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന - രാക്കുയിലിൻ രാഗസദസ്സിൽ

ചിത്രം - രാക്കുയിലിൻ രാഗസദസ്സിൽ
സംഗീതം - എം ജി രാധാകൃഷ്ണൻ
ഗാനരചന - എസ് രമേശൻ നായർ
പാടിയത് - യേശുദാസ്

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്ര വിളക്കാണു ഭാര്യ
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
അന്നദാനേശ്വരി ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

ഭൂമിയേക്കാളും ക്ഷമയുള്ള സൌഭാഗ്യ
ദേവിയാണെപ്പോഴും ഭാര്യ
മന്ദസ്മിതങ്ങളാല്‍ നീറും മനസ്സിനെ
ചന്ദനം ചാര്‍ത്തുന്നു ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

കണ്ണുനീര്‍ തുള്ളിയില്‍ മഴവില്ലു തീര്‍ക്കുന്ന
സ്വര്‍ണപ്രഭാമയി ഭാര്യ
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ



ശ്രീക്കുട്ടന്‍

Sunday, November 8, 2015

ജീവിതേശ്വരിക്കേകുവാനൊരു - ലേഡീസ് ഹോസ്റ്റല്‍

ചിത്രം - ലേഡീസ് ഹോസ്റ്റല്‍
ഗാനരചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - എം എസ് ബാബുരാജ്
പാടിയത് - യേശുദാസ്


ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതീ
രാഗപൌര്‍ണ്ണമി മേഘപാളിയില്‍
ഗാനമെഴുതും രാവില്‍

ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതീ

കണ്ണിനുകാണാന്‍ കഴിയാതുള്ളൊരു
കരളിലെ വര്‍ണ്ണത്താളുകളില്‍
സങ്കല്‍പ്പത്തിലെ തൂലികയാലേ
സ്വര്‍ഗ്ഗീയസ്മൃതിയാലേ
എഴുതീ ഞാനൊരു സ്വരമഞ്ജരി പോല്‍
എന്നഭിലാഷശതങ്ങള്‍
തോഴീ നീയറിയാതെ

ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതീ

എന്നിലലിഞ്ഞുകഴിഞ്ഞൂ സഖീ നീ
വിണ്ണില്‍ മുകിലെന്ന പോലെ
അനുഭൂതികള്‍ തന്‍ തിരമാലകളായ്
അലിഞ്ഞൂ നിന്‍ ചിരിയെന്നില്‍
വിടരും പുതിയൊരു മലര്‍മഞ്ജരിയായ്
ഇനിയീ അനുരാഗ കലിക
തോഴീ നാമറിയാതെ


ശ്രീക്കുട്ടന്‍

Wednesday, October 28, 2015

മറന്നുവോ പൂമകളെ - ചക്കരമുത്ത്

ചിത്രം - ചക്കരമുത്ത്
ഗാനരചന - എ കെ ലോഹിതദാസ്
സംഗീതം - ജയചന്ദ്രന്‍
പാടിയത് - യേശുദാസ്


മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു
വെറുതെ

മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ

മാവില്‍ നാട്ടുമാവില്‍
നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ
കൂട്ടുകാരായ് നാമലഞ്ഞു
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൌതുകമായി ഞാന്‍
അന്നും നിന്നെ കൊതിച്ചിരുന്നു

മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ

രാവില്‍ പൂനിലാവില്‍
പീലിനീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലുപോലെ
നീയുറങ്ങും നേരമന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ
നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍

മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു
വെറുതെ


ശ്രീക്കുട്ടന്‍

Tuesday, October 27, 2015

പേരറിയാത്തൊരു നൊമ്പരത്തെ - സ്നേഹം

ചിത്രം - സ്നേഹം
ഗാനരചന - യൂസഫലി കേച്ചേരി
സംഗീതം - പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
പാടിയത് - യേശുദാസ്

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു
മണ്ണിൽ വീണുടയുന്ന തേൻ‌കുടത്തെ
കണ്ണുനീരെന്നും വിളിച്ചു
കണ്ണുനീരെന്നും വിളിച്ചു

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു

തങ്കത്തിൻ നിറമുള്ള മായാമരീചിയെ
സങ്കൽപ്പമെന്നുവിളിച്ചു
മുറിവേറ്റുകേഴുന്ന പാഴ്‌മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു
മുരളികയെന്നും വിളിച്ചു

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു

മണിമേഘബാഷ്‌പത്തിൽ ചാലിച്ച വർണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു
മറക്കുവാനാകാത്ത മൌനസം‌ഗീതത്തെ
മാനസമെന്നും വിളിച്ചു
മാനസമെന്നും വിളിച്ചു

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു
മണ്ണിൽ വീണുടയുന്ന തേൻ‌കുടത്തെ
കണ്ണുനീരെന്നും വിളിച്ചു
കണ്ണുനീരെന്നും വിളിച്ചു


ശ്രീക്കുട്ടന്‍

Monday, October 26, 2015

പുതുമഴയായ് പൊഴിയാം - മുദ്ര

ചിത്രം - മുദ്ര
ഗാനരചന - കൈതപ്രം
സംഗീതം - മോഹന്‍ സിതാര
പാടിയത് - എം ജി ശ്രീകുമാര്‍


പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാൻ പാടാം
കടവിലേ കിളികൾ തൻ
കനവിലേ മോഹമായ്
പുഴയിലെ ഓളങ്ങൾ തേടും

പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാൻ പാടാം

താളം മാറി ഓണക്കാലം പോയി
വേലക്കാവിൽ വർണക്കോലം മാറി
തീരം തേടി അന്തിക്കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു
ഞാനിന്നു പാടാം

പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാൻ പാടാം

കന്നിക്കൊമ്പിൽ പൊന്നോലക്കൈ തൊട്ടു
ഓടക്കാട്ടിൽ മേഘത്തൂവൽ വീണു
ആരംഭത്തിൽ പൂരക്കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു
ഈണമായിന്നു മാറാം

പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാൻ പാടാം
കടവിലേ കിളികൾ തൻ
കനവിലേ മോഹമായ്
പുഴയിലെ ഓളങ്ങൾ തേടും



ശ്രീക്കുട്ടന്‍

Sunday, October 25, 2015

പണ്ടൊരു കാട്ടിലൊരാൺ സിംഹം - സന്ദര്‍ഭം

ചിത്രം - സന്ദര്‍ഭം
ഗാനരചന - പൂവച്ചല്‍ ഖാദര്‍
സംഗീതം - ജോണ്‍സണ്‍
പാടിയത് - യേശുദാസ്

പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ
ജീവികൾക്കെല്ലാം ശല്യമായ്
എങ്ങും മേഞ്ഞിരുന്നൂ
സിംഹം എങ്ങും മേഞ്ഞിരുന്നൂ

പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ

കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ
കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ
രണ്ടുപേരും സ്നേഹമായ്
ചേര്‍ന്നുവാഴും വേളയായ്
ജീവിതം സൌമ്യമായ് നീങ്ങിടും കാലം
പൂവിടും കാലം

പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ

അന്നൊരു ചെയ്യാ‍തെറ്റിൻ ഭാരവും
പേറിയാ സിംഹം നൊന്തു നീറീടവേ
ഒന്നുമൊന്നും മിണ്ടാതെ
വേർപിരിഞ്ഞുപേടമാൻ
ഏകനായ് സിംഹമോ ഇന്നും തേടുന്നൂ
കാടും തേങ്ങുന്നൂ

പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ
ജീവികൾക്കെല്ലാം ശല്യമായ്
എങ്ങും മേഞ്ഞിരുന്നൂ
സിംഹം എങ്ങും മേഞ്ഞിരുന്നൂ


ശ്രീക്കുട്ടന്‍

Friday, October 23, 2015

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം - അനിയത്തിപ്രാവ്

ചിത്രം - അനിയത്തിപ്രാവ്
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം- ഔസേപ്പച്ചന്‍
പാടിയത് - യേശുദാസ്

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം

ജന്മങ്ങളായ് പുണ്യോദയങ്ങളായ്
കൈവന്ന നാളുകൾ
കണ്ണീരുമായ് കാണാക്കിനാക്കളായ്
നീ തന്നൊരാശകൾ
തിരതല്ലുമെതു കടലായ് ഞാൻ
തിരയുന്നതെതു ചിറകായ് ഞാൻ
പ്രാണന്റെ നോവിൽ വിടപറയും കിളിമകളായ്
എങ്ങു പോയി നീ

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം

വർണ്ണങ്ങളായ് പുഷ്പ്പോത്സവങ്ങളായ്
നീ എന്റെ വാടിയിൽ
സംഗീതമായ് സ്വപനാടനങ്ങളിൽ
നീ എന്റെ ജീവനിൽ
അലയുന്നതെതു മുകിലായ് ഞാൻ
അണയുന്നതെതു തിരിയായ് ഞാൻ
ഏകാന്ത രാവിൽ കനലെരിയും കഥ തുടരാൻ
എങ്ങു പോയി നീ

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം


ശ്രീക്കുട്ടന്‍

Thursday, October 22, 2015

സുമംഗലീ നീ - വിവാഹിത


ചിത്രം - വിവാഹിത
രചന - വയലാര്‍
സംഗീതം - ദേവരാജന്‍
ആലാപനം - യേശുദാസ്

സുമംഗലീ നീ ഓര്‍മ്മിക്കുമോ
സ്വപ്‌നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്‌ഗദമായ് മനസിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം

സുമംഗലീ നീ ഓര്‍മ്മിക്കുമോ

പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ
നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം
മറയ്‌ക്കുവാനേ കഴിയൂ
കൂന്തലാല്‍ മറയ്‌ക്കുവാനേ കഴിയൂ

സുമംഗലീ നീ ഓര്‍മ്മിക്കുമോ

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂട്‌ കെട്ടും ഹൃദയം
വിരിഞ്ഞ പൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം എപ്പോഴും
വിരുന്നൊരുക്കും ഹൃദയം

സുമംഗലീ നീ ഓര്‍മ്മിക്കുമോ
സ്വപ്‌നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്‌ഗദമായ് മനസിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം



ശ്രീക്കുട്ടന്‍

വസന്തരാവിൻ കിളിവാതിൽ - കൈഎത്തും ദൂരത്ത്


ചിത്രം - കൈഎത്തും ദൂരത്ത്
ഗാനരചന - എസ് രമേശന്‍ നായര്‍
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - വിജയ് യേശുദാസ്, സുജാത

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
വിളക്കു വെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ
ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

താരിളം കിളി നീയായാൽ ഞാൻ
വർണ്ണമേഘമാകും
തങ്കമായ് നീ വന്നാലോ ഞാൻ
താലിമാല പണിയും
ശ്രുതിയായ് സ്വരമായ്
നിൻ സ്നേഹമേനിയിലെന്റെ വിരലുകൾ
ദേവരാഗം നേദിക്കും

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

പാതിരാമലർ വിരിയുമ്പോൾ
എന്റെ മോഹമുണരും
കോവലൻ കിളി വെറുതേ നിൻ
പേരെടുത്തു പറയും
അറിയാൻ നിറയാൻ
ഇനിയേഴു ജന്മവും എന്റെയുള്ളിലെ
ദേവദൂതികയല്ലേ നീ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
വിളക്കു വെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ
ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ
\

ശ്രീക്കുട്ടന്‍

യക്ഷിയമ്പലമടച്ചു - ഗന്ധര്‍വ്വക്ഷേത്രം

ചിത്രം - ഗന്ധര്‍വ്വക്ഷേത്രം
ഗാനരചന - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - പി സുശീല

യക്ഷിയമ്പലമടച്ചു
അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു

കാറ്റില്‍ കരിമ്പന തലമുടി ചിക്കും കാട്ടില്‍
ചങ്ങലവിളക്കുമായ് തനിയേ പോകും
ശാന്തിക്കാരന്റെ മുന്‍പില്‍
മുറുക്കാനിത്തിരി ചുണ്ണാമ്പുചോദിച്ചൊരുത്തി ചെന്നു
നാണം നടിച്ചു നിന്നു
പൊന്നേലസ്സണിഞ്ഞൊരാ പെണ്ണിന്റെ മൃദുമെയ്യ്
പൂപോലെ തുടുത്തിരുന്നു
ചമ്പകപ്പൂ പോലെ മണത്തിരുന്നൂ
നാഭിച്ചുഴിയുടെ താഴത്തുവെച്ചവള്‍
നേരിയ പുടവയുടുത്തിരുന്നു

യക്ഷിയമ്പലമടച്ചു
അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു

കാട്ടില്‍ പുള്ളുകള്‍ ചിറകടിച്ചുണരും കാട്ടില്‍
ദേഹത്തു പൊതിയുന്ന പുളകങ്ങളോടേ
പാവം ശാന്തിക്കാരന്‍ മുറുക്കാന്‍പൊതിയിലെ
ചുണ്ണാമ്പുനല്‍കി ചിരിച്ചു നിന്നു
എന്തോ കൊതിച്ചു നിന്നു
മുത്തശ്ശിക്കഥയിലെ യക്ഷിയായ് വളര്‍ന്നവള്‍
മാനത്തു പറന്നുയര്‍ന്നൂ അവനുമായ്
മാനത്തു പറന്നുയര്‍ന്നൂ
യക്ഷിപ്പനയുടെ ചോട്ടിലടുത്തനാള്‍
എല്ലും മുടിയും കിടന്നിരുന്നു
എല്ലും മുടിയും കിടന്നിരുന്നു

യക്ഷിയമ്പലമടച്ചു അന്നു
ദുര്‍ഗ്ഗാഷ്ടമിയായിരുന്നു



ശ്രീക്കുട്ടന്‍

Tuesday, September 22, 2015

ശരറാന്തൽ മിഴി മായും - കുഞ്ഞനന്തന്റെ കട



ചിത്രം - കുഞ്ഞനന്തന്റെ കട
രചന - റഫീക്ക് അഹമ്മദ്
സംഗീതം - എം ജയചന്ദ്രന്‍
പാടിയത് - എം ജയചന്ദ്രന്‍








ശരറാന്തൽ മിഴിമായും
ഒരു രാവിൻ കരയിൽ നാം
കലരാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴപോലെ
ശരറാന്തൽ മിഴിമായും
ഒരു രാവിൻ കരയിൽ നാം

അരികിലെന്നാലുമൊരേകാന്തതയിൽ
പുലരിയും സന്ധ്യയും പോലെ ഈ
കടലും തിരയും പോലെ
പൂവണിയാതെയൊരാലിംഗനാവേഗം
നെഞ്ചൊടു നെഞ്ചിൽ തുളുമ്പിനിന്നു

ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം

മടിയിലെന്നാലുമൊരറിയാക്കനവായ്
ഇലകളും പൂക്കളും പോലെയീ
നിഴലും നിലാവും പോലെ
നാമറിയാതെയൊരായിരം വേരുകൾ
ആത്മാവിലാകെ പടർന്നുനിന്നു

ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം
കരയാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴ പോലെ



ശ്രീക്കുട്ടന്‍

Sunday, September 20, 2015

ശലഭം വഴിമാറുമാ - അച്ഛനെയാണെനിക്കിഷ്ടം

ചിത്രം - അച്ഛനെയാണെനിക്കിഷ്ടം
രചന -എസ്.രമേശന്‍ നായര്‍
സംഗീതം -എം.ജി.രാധാകൃഷ്ണന്‍
ആലാപനം -എം.ജി.ശ്രീകുമാര്‍,കെ.എസ്.ചിത്ര



ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം

ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം

പദമലര്‍ വിരിയുമ്പോള്‍ സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള്‍ സമ്മതം സമ്മതം സമ്മതം
പാടാന്‍ നല്ലൊരീണം നീ പങ്കു വച്ചു തരുമോ
ഓരോ പാതിരാവും നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ
രാമഴ മീട്ടും തംബുരുവില്‍ നിന്‍ രാഗങ്ങള്‍ കേട്ടു ഞാന്‍
പാദസരങ്ങള്‍ പല്ലവി മൂളും നാദത്തില്‍ മുങ്ങി ഞാന്‍
എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം

ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
സമ്മതം
കവിളിണതഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
നിന്‍ കരതലമൊഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം നിന്‍ കണ്ണെഴുത്തിലറിയാം
കാതില്‍ ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാം
പാതി മയങ്ങും വേളയിലാരോ പാദങ്ങള്‍ പുല്‍കിയോ
മാധവ മാസം വന്നു വിളിച്ചാല്‍ ആരാമം വൈകുമോ
ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം

ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം

ശ്രീക്കുട്ടന്‍

ഏതു കരിരാവിലും - ബാംഗ്ലൂര്‍ ഡേയ്സ്

ചിത്രം - ബാംഗ്ലൂര്‍ ഡേയ്സ്
സംഗീതം - ഗോപി സുന്ദര്‍
ഗാനരചന - റഫീക്ക് അഹമ്മദ്
പാടിയത് - ഹരിചരന്‍






ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
                                                                         ഏതു ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ

നീയാം ആത്മാവിന്‍ സങ്കല്‍പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നു
തിരശീല മാറ്റുമോര്‍മ്മ പോലവേ സഖി
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലെ  പുതു മന്ദാരമായ് വിടരുനീ
പുണരുവാന്‍ കൊതി തോന്നുന്നോരീ പുലരിയില്‍..

ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്‍റെ തേന്‍തുള്ളി നീ തന്നൂ
തെളിനീലവാനില്‍ ഏക താരമായ് സഖീ
ഒരു രാവില്‍ ദൂരെ നിന്നു നോക്കീ നീ എന്നെ
ഹോ....

ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
       
      

ശ്രീക്കുട്ടന്‍