Thursday, October 22, 2015

വസന്തരാവിൻ കിളിവാതിൽ - കൈഎത്തും ദൂരത്ത്


ചിത്രം - കൈഎത്തും ദൂരത്ത്
ഗാനരചന - എസ് രമേശന്‍ നായര്‍
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - വിജയ് യേശുദാസ്, സുജാത

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
വിളക്കു വെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ
ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

താരിളം കിളി നീയായാൽ ഞാൻ
വർണ്ണമേഘമാകും
തങ്കമായ് നീ വന്നാലോ ഞാൻ
താലിമാല പണിയും
ശ്രുതിയായ് സ്വരമായ്
നിൻ സ്നേഹമേനിയിലെന്റെ വിരലുകൾ
ദേവരാഗം നേദിക്കും

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

പാതിരാമലർ വിരിയുമ്പോൾ
എന്റെ മോഹമുണരും
കോവലൻ കിളി വെറുതേ നിൻ
പേരെടുത്തു പറയും
അറിയാൻ നിറയാൻ
ഇനിയേഴു ജന്മവും എന്റെയുള്ളിലെ
ദേവദൂതികയല്ലേ നീ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
വിളക്കു വെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ
ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ
\

ശ്രീക്കുട്ടന്‍

യക്ഷിയമ്പലമടച്ചു - ഗന്ധര്‍വ്വക്ഷേത്രം

ചിത്രം - ഗന്ധര്‍വ്വക്ഷേത്രം
ഗാനരചന - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - പി സുശീല

യക്ഷിയമ്പലമടച്ചു
അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു

കാറ്റില്‍ കരിമ്പന തലമുടി ചിക്കും കാട്ടില്‍
ചങ്ങലവിളക്കുമായ് തനിയേ പോകും
ശാന്തിക്കാരന്റെ മുന്‍പില്‍
മുറുക്കാനിത്തിരി ചുണ്ണാമ്പുചോദിച്ചൊരുത്തി ചെന്നു
നാണം നടിച്ചു നിന്നു
പൊന്നേലസ്സണിഞ്ഞൊരാ പെണ്ണിന്റെ മൃദുമെയ്യ്
പൂപോലെ തുടുത്തിരുന്നു
ചമ്പകപ്പൂ പോലെ മണത്തിരുന്നൂ
നാഭിച്ചുഴിയുടെ താഴത്തുവെച്ചവള്‍
നേരിയ പുടവയുടുത്തിരുന്നു

യക്ഷിയമ്പലമടച്ചു
അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു

കാട്ടില്‍ പുള്ളുകള്‍ ചിറകടിച്ചുണരും കാട്ടില്‍
ദേഹത്തു പൊതിയുന്ന പുളകങ്ങളോടേ
പാവം ശാന്തിക്കാരന്‍ മുറുക്കാന്‍പൊതിയിലെ
ചുണ്ണാമ്പുനല്‍കി ചിരിച്ചു നിന്നു
എന്തോ കൊതിച്ചു നിന്നു
മുത്തശ്ശിക്കഥയിലെ യക്ഷിയായ് വളര്‍ന്നവള്‍
മാനത്തു പറന്നുയര്‍ന്നൂ അവനുമായ്
മാനത്തു പറന്നുയര്‍ന്നൂ
യക്ഷിപ്പനയുടെ ചോട്ടിലടുത്തനാള്‍
എല്ലും മുടിയും കിടന്നിരുന്നു
എല്ലും മുടിയും കിടന്നിരുന്നു

യക്ഷിയമ്പലമടച്ചു അന്നു
ദുര്‍ഗ്ഗാഷ്ടമിയായിരുന്നു



ശ്രീക്കുട്ടന്‍

Tuesday, September 22, 2015

ശരറാന്തൽ മിഴി മായും - കുഞ്ഞനന്തന്റെ കട



ചിത്രം - കുഞ്ഞനന്തന്റെ കട
രചന - റഫീക്ക് അഹമ്മദ്
സംഗീതം - എം ജയചന്ദ്രന്‍
പാടിയത് - എം ജയചന്ദ്രന്‍








ശരറാന്തൽ മിഴിമായും
ഒരു രാവിൻ കരയിൽ നാം
കലരാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴപോലെ
ശരറാന്തൽ മിഴിമായും
ഒരു രാവിൻ കരയിൽ നാം

അരികിലെന്നാലുമൊരേകാന്തതയിൽ
പുലരിയും സന്ധ്യയും പോലെ ഈ
കടലും തിരയും പോലെ
പൂവണിയാതെയൊരാലിംഗനാവേഗം
നെഞ്ചൊടു നെഞ്ചിൽ തുളുമ്പിനിന്നു

ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം

മടിയിലെന്നാലുമൊരറിയാക്കനവായ്
ഇലകളും പൂക്കളും പോലെയീ
നിഴലും നിലാവും പോലെ
നാമറിയാതെയൊരായിരം വേരുകൾ
ആത്മാവിലാകെ പടർന്നുനിന്നു

ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം
കരയാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴ പോലെ



ശ്രീക്കുട്ടന്‍

Sunday, September 20, 2015

ശലഭം വഴിമാറുമാ - അച്ഛനെയാണെനിക്കിഷ്ടം

ചിത്രം - അച്ഛനെയാണെനിക്കിഷ്ടം
രചന -എസ്.രമേശന്‍ നായര്‍
സംഗീതം -എം.ജി.രാധാകൃഷ്ണന്‍
ആലാപനം -എം.ജി.ശ്രീകുമാര്‍,കെ.എസ്.ചിത്ര



ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം

ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം

പദമലര്‍ വിരിയുമ്പോള്‍ സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള്‍ സമ്മതം സമ്മതം സമ്മതം
പാടാന്‍ നല്ലൊരീണം നീ പങ്കു വച്ചു തരുമോ
ഓരോ പാതിരാവും നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ
രാമഴ മീട്ടും തംബുരുവില്‍ നിന്‍ രാഗങ്ങള്‍ കേട്ടു ഞാന്‍
പാദസരങ്ങള്‍ പല്ലവി മൂളും നാദത്തില്‍ മുങ്ങി ഞാന്‍
എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം

ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
സമ്മതം
കവിളിണതഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
നിന്‍ കരതലമൊഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം നിന്‍ കണ്ണെഴുത്തിലറിയാം
കാതില്‍ ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാം
പാതി മയങ്ങും വേളയിലാരോ പാദങ്ങള്‍ പുല്‍കിയോ
മാധവ മാസം വന്നു വിളിച്ചാല്‍ ആരാമം വൈകുമോ
ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം

ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം

ശ്രീക്കുട്ടന്‍

ഏതു കരിരാവിലും - ബാംഗ്ലൂര്‍ ഡേയ്സ്

ചിത്രം - ബാംഗ്ലൂര്‍ ഡേയ്സ്
സംഗീതം - ഗോപി സുന്ദര്‍
ഗാനരചന - റഫീക്ക് അഹമ്മദ്
പാടിയത് - ഹരിചരന്‍






ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
                                                                         ഏതു ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ

നീയാം ആത്മാവിന്‍ സങ്കല്‍പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നു
തിരശീല മാറ്റുമോര്‍മ്മ പോലവേ സഖി
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലെ  പുതു മന്ദാരമായ് വിടരുനീ
പുണരുവാന്‍ കൊതി തോന്നുന്നോരീ പുലരിയില്‍..

ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്‍റെ തേന്‍തുള്ളി നീ തന്നൂ
തെളിനീലവാനില്‍ ഏക താരമായ് സഖീ
ഒരു രാവില്‍ ദൂരെ നിന്നു നോക്കീ നീ എന്നെ
ഹോ....

ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
       
      

ശ്രീക്കുട്ടന്‍

Tuesday, May 6, 2014

നാദം --- സിന്ദൂരരേഖ




ചിത്രം - സിന്ദൂര രേഖ
ഗാനരചന - കൈതപ്രം
സംഗീതം - ശരത്
പാടിയത് -യേശുദാസ്


ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചനമിതം

നാദം...

നാദം സാമവേദാക്ഷരങ്ങൾ പൂത്തു നിൽക്കുന്നമന്ത്രം
മാത്രമാണെൻ നിനാദം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം
ഇതു നിൻ പ്രസാദം കൃഷ്ണ ഹരിമാധവാ
നീ മാത്രമാണിന്നെന്റെ അഭയം
കൃഷ്ണാ കൃഷ്ണാ നവനീതകൃഷ്ണാ
മിഴിനീർ കനവിൻ മുരളിയിലമൃതം പകരാനുണരുക (നാദം.....

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചനമിതം


എൻ ബാല്യകാലങ്ങൾ നിൻ നാമമോതാതെ പാഴായ്‌ മറഞ്ഞേ പോയ്‌
കൗമാരമോഹങ്ങൾ നിൻ ഓർമ്മയോരാതെ എങ്ങോ പൊഴിഞ്ഞേ പോയ്‌
യൗവനലഹരിയിൽ നിൻ തിരുനാമം പോലും പാടാതലയാനടിയനു ഗതിയായ്‌
എന്നാലുമെൻ ജീവതാലം നിറയേ നീ തന്നതഴകിന്റെ നിർമ്മാല്യം
കൃഷ്ണാ മുരളീ കൃഷ്ണാ .... (നാദം...)

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചചരിതം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം

നിൻ മുന്നിലൊന്നു പാടാൻ മറന്ന ഗന്ധർവ്വനെങ്കിലും
എൻ നെഞ്ചു ചേർന്ന മൺവീണയിന്നു തകരാതെ നൽകണേ
നിൻ പ്രേമഭാവമറിയാതകന്ന സഞ്ചാരിയെങ്കിലും
എന്നാത്മരാഗനിർമ്മാല്യമിന്നു വാടാതിരിക്കണേ
മുന്നിൽ വീണു കേഴുമന്റെ കരളിൻ നൊമ്പരം കാണണേ
എരിയുമെൻ ദുഃഖമിടറിവീഴുന്ന പ്രാണസങ്കടം കേൾക്കണേ

തനം നം ധീരനാ... തനം നം ധീരനാ
തജനു തക ധീരന ധീരന തൃത്തില്ലാന മ ദ നി സ സ തകിടജം നി നി
കിടജം ത ത തജം മ മ ജ തനം നം ധീരനാ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ മ ഗ സ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ നി ധ മ ഗ സ
സർവ്വ വിഘ്ന നിവാരണ മൂർത്തേ
സമർപ്പിതം ഹരി തില്ലാനാ
സമർപ്പിതം തിരു തില്ലാനാ
സമർപ്പിതം മമ തില്ലാനാ



ശ്രീക്കുട്ടന്‍

Tuesday, March 18, 2014

ഓലഞ്ഞാലി കുരുവി- 1983




ചിത്രം - 1983
ഗാനരചന - സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍
സംഗീതം - ഗോപീ സുന്ദര്‍
ആലാപനം - ജയചന്ദ്രന്‍, വാണിജയറാം




ഓലഞ്ഞാലി കുരുവി
ഇളം കാറ്റിലാടി വരു നീ
കൂട്ടു കൂടി കിണുങ്ങി
മിഴിപീലി മെല്ലെ തഴുകി

ഓലഞ്ഞാലി കുരുവി..

നറുചിരി നാലുമണി പൂവുകള്‍ വിരിഞ്ഞുവോ
ചെറുമഷി തണ്ടു നീട്ടി വന്നടുത്തു നിന്നുവോ
മണിമുത്തം നുണയും മഴയിന്‍ കനവിലോ
നനയും ഞാന്‍ ആദ്യമായ്...

ഓലഞ്ഞാലി കുരുവി...

വാ ചിറകുമായ്
ചെറുവെയില്‍ കിളികളായ് അലയുവാന്‍
പൂന്തേന്‍ മൊഴികളാല്‍
കുറുമണി കുയില്‍ പോല്‍ കുറുകുവാന്‍
കളിചിരിയുടെ വിരലാല്‍
തൊടുകുറിയിടും അഴകായ്
ചെറുകൊലുസിന്റെ
കിലുകിലുക്കത്തിന്‍ താളം
മനസ്സില്‍ നിറയും

ഓലഞ്ഞാലി കുരുവി....

ഈ പുലരിയില്‍ കറുകകള്‍
തളിരിടും വഴികളില്‍
നീനിന്‍ മിഴികളില്‍ ഇളവെയില്‍
തിരിയുമായ് വരികയോ
ജനലഴി വഴിപകരും
നനു നനെ ഒരു മധുരം
ഒരു കുടയുടെ തണലില്‍ അണയും നേരം
പൊഴിയും മഴയില്‍

ഓലഞ്ഞാലി കുരുവി..


ശ്രീക്കുട്ടന്‍