Tuesday, September 22, 2015

ശരറാന്തൽ മിഴി മായും - കുഞ്ഞനന്തന്റെ കട



ചിത്രം - കുഞ്ഞനന്തന്റെ കട
രചന - റഫീക്ക് അഹമ്മദ്
സംഗീതം - എം ജയചന്ദ്രന്‍
പാടിയത് - എം ജയചന്ദ്രന്‍








ശരറാന്തൽ മിഴിമായും
ഒരു രാവിൻ കരയിൽ നാം
കലരാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴപോലെ
ശരറാന്തൽ മിഴിമായും
ഒരു രാവിൻ കരയിൽ നാം

അരികിലെന്നാലുമൊരേകാന്തതയിൽ
പുലരിയും സന്ധ്യയും പോലെ ഈ
കടലും തിരയും പോലെ
പൂവണിയാതെയൊരാലിംഗനാവേഗം
നെഞ്ചൊടു നെഞ്ചിൽ തുളുമ്പിനിന്നു

ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം

മടിയിലെന്നാലുമൊരറിയാക്കനവായ്
ഇലകളും പൂക്കളും പോലെയീ
നിഴലും നിലാവും പോലെ
നാമറിയാതെയൊരായിരം വേരുകൾ
ആത്മാവിലാകെ പടർന്നുനിന്നു

ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം
കരയാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴ പോലെ



ശ്രീക്കുട്ടന്‍

Sunday, September 20, 2015

ശലഭം വഴിമാറുമാ - അച്ഛനെയാണെനിക്കിഷ്ടം

ചിത്രം - അച്ഛനെയാണെനിക്കിഷ്ടം
രചന -എസ്.രമേശന്‍ നായര്‍
സംഗീതം -എം.ജി.രാധാകൃഷ്ണന്‍
ആലാപനം -എം.ജി.ശ്രീകുമാര്‍,കെ.എസ്.ചിത്ര



ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം

ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം

പദമലര്‍ വിരിയുമ്പോള്‍ സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള്‍ സമ്മതം സമ്മതം സമ്മതം
പാടാന്‍ നല്ലൊരീണം നീ പങ്കു വച്ചു തരുമോ
ഓരോ പാതിരാവും നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ
രാമഴ മീട്ടും തംബുരുവില്‍ നിന്‍ രാഗങ്ങള്‍ കേട്ടു ഞാന്‍
പാദസരങ്ങള്‍ പല്ലവി മൂളും നാദത്തില്‍ മുങ്ങി ഞാന്‍
എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം

ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
സമ്മതം
കവിളിണതഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
നിന്‍ കരതലമൊഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം നിന്‍ കണ്ണെഴുത്തിലറിയാം
കാതില്‍ ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാം
പാതി മയങ്ങും വേളയിലാരോ പാദങ്ങള്‍ പുല്‍കിയോ
മാധവ മാസം വന്നു വിളിച്ചാല്‍ ആരാമം വൈകുമോ
ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം

ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം

ശ്രീക്കുട്ടന്‍

ഏതു കരിരാവിലും - ബാംഗ്ലൂര്‍ ഡേയ്സ്

ചിത്രം - ബാംഗ്ലൂര്‍ ഡേയ്സ്
സംഗീതം - ഗോപി സുന്ദര്‍
ഗാനരചന - റഫീക്ക് അഹമ്മദ്
പാടിയത് - ഹരിചരന്‍






ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
                                                                         ഏതു ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ

നീയാം ആത്മാവിന്‍ സങ്കല്‍പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നു
തിരശീല മാറ്റുമോര്‍മ്മ പോലവേ സഖി
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലെ  പുതു മന്ദാരമായ് വിടരുനീ
പുണരുവാന്‍ കൊതി തോന്നുന്നോരീ പുലരിയില്‍..

ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്‍റെ തേന്‍തുള്ളി നീ തന്നൂ
തെളിനീലവാനില്‍ ഏക താരമായ് സഖീ
ഒരു രാവില്‍ ദൂരെ നിന്നു നോക്കീ നീ എന്നെ
ഹോ....

ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
       
      

ശ്രീക്കുട്ടന്‍

Tuesday, May 6, 2014

നാദം --- സിന്ദൂരരേഖ




ചിത്രം - സിന്ദൂര രേഖ
ഗാനരചന - കൈതപ്രം
സംഗീതം - ശരത്
പാടിയത് -യേശുദാസ്


ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചനമിതം

നാദം...

നാദം സാമവേദാക്ഷരങ്ങൾ പൂത്തു നിൽക്കുന്നമന്ത്രം
മാത്രമാണെൻ നിനാദം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം
ഇതു നിൻ പ്രസാദം കൃഷ്ണ ഹരിമാധവാ
നീ മാത്രമാണിന്നെന്റെ അഭയം
കൃഷ്ണാ കൃഷ്ണാ നവനീതകൃഷ്ണാ
മിഴിനീർ കനവിൻ മുരളിയിലമൃതം പകരാനുണരുക (നാദം.....

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചനമിതം


എൻ ബാല്യകാലങ്ങൾ നിൻ നാമമോതാതെ പാഴായ്‌ മറഞ്ഞേ പോയ്‌
കൗമാരമോഹങ്ങൾ നിൻ ഓർമ്മയോരാതെ എങ്ങോ പൊഴിഞ്ഞേ പോയ്‌
യൗവനലഹരിയിൽ നിൻ തിരുനാമം പോലും പാടാതലയാനടിയനു ഗതിയായ്‌
എന്നാലുമെൻ ജീവതാലം നിറയേ നീ തന്നതഴകിന്റെ നിർമ്മാല്യം
കൃഷ്ണാ മുരളീ കൃഷ്ണാ .... (നാദം...)

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചചരിതം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം

നിൻ മുന്നിലൊന്നു പാടാൻ മറന്ന ഗന്ധർവ്വനെങ്കിലും
എൻ നെഞ്ചു ചേർന്ന മൺവീണയിന്നു തകരാതെ നൽകണേ
നിൻ പ്രേമഭാവമറിയാതകന്ന സഞ്ചാരിയെങ്കിലും
എന്നാത്മരാഗനിർമ്മാല്യമിന്നു വാടാതിരിക്കണേ
മുന്നിൽ വീണു കേഴുമന്റെ കരളിൻ നൊമ്പരം കാണണേ
എരിയുമെൻ ദുഃഖമിടറിവീഴുന്ന പ്രാണസങ്കടം കേൾക്കണേ

തനം നം ധീരനാ... തനം നം ധീരനാ
തജനു തക ധീരന ധീരന തൃത്തില്ലാന മ ദ നി സ സ തകിടജം നി നി
കിടജം ത ത തജം മ മ ജ തനം നം ധീരനാ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ മ ഗ സ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ നി ധ മ ഗ സ
സർവ്വ വിഘ്ന നിവാരണ മൂർത്തേ
സമർപ്പിതം ഹരി തില്ലാനാ
സമർപ്പിതം തിരു തില്ലാനാ
സമർപ്പിതം മമ തില്ലാനാ



ശ്രീക്കുട്ടന്‍

Tuesday, March 18, 2014

ഓലഞ്ഞാലി കുരുവി- 1983




ചിത്രം - 1983
ഗാനരചന - സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍
സംഗീതം - ഗോപീ സുന്ദര്‍
ആലാപനം - ജയചന്ദ്രന്‍, വാണിജയറാം




ഓലഞ്ഞാലി കുരുവി
ഇളം കാറ്റിലാടി വരു നീ
കൂട്ടു കൂടി കിണുങ്ങി
മിഴിപീലി മെല്ലെ തഴുകി

ഓലഞ്ഞാലി കുരുവി..

നറുചിരി നാലുമണി പൂവുകള്‍ വിരിഞ്ഞുവോ
ചെറുമഷി തണ്ടു നീട്ടി വന്നടുത്തു നിന്നുവോ
മണിമുത്തം നുണയും മഴയിന്‍ കനവിലോ
നനയും ഞാന്‍ ആദ്യമായ്...

ഓലഞ്ഞാലി കുരുവി...

വാ ചിറകുമായ്
ചെറുവെയില്‍ കിളികളായ് അലയുവാന്‍
പൂന്തേന്‍ മൊഴികളാല്‍
കുറുമണി കുയില്‍ പോല്‍ കുറുകുവാന്‍
കളിചിരിയുടെ വിരലാല്‍
തൊടുകുറിയിടും അഴകായ്
ചെറുകൊലുസിന്റെ
കിലുകിലുക്കത്തിന്‍ താളം
മനസ്സില്‍ നിറയും

ഓലഞ്ഞാലി കുരുവി....

ഈ പുലരിയില്‍ കറുകകള്‍
തളിരിടും വഴികളില്‍
നീനിന്‍ മിഴികളില്‍ ഇളവെയില്‍
തിരിയുമായ് വരികയോ
ജനലഴി വഴിപകരും
നനു നനെ ഒരു മധുരം
ഒരു കുടയുടെ തണലില്‍ അണയും നേരം
പൊഴിയും മഴയില്‍

ഓലഞ്ഞാലി കുരുവി..


ശ്രീക്കുട്ടന്‍

Sunday, December 29, 2013

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍ - രാക്കിളിപ്പാട്ട്


ചിത്രം - രാക്കിളിപ്പാട്ട്
ഗാനരചന- ഗിരീഷ് പുത്തഞ്ചേരി
സംഗീതം - വിദ്യാസാഗര്‍
സംവിധാനം പ്രീയദര്‍ശന്‍

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം
ഗന്ധര്‍വ്വന്മാര്‍ ദൂതയക്കും ദേവഹംസങ്ങള്‍
കുടഞ്ഞൂ കുങ്കുമം കുളിര്‍ത്തൂ ചന്ദനം

മേലെ മേലെ മഴമേഖപാളിയൊരു
മിന്നലോടെയുണരും
ദേവദാരു വനദേവതയ്ക്കു മണി
മോതിരങ്ങള്‍ പണിയും
തണ്ടുലഞ്ഞ കൈത്താരില്‍ ചന്ദ്രകാന്ത വളയേകും
മഞ്ജുരാഗവീണയില്‍ അഞ്ജനങ്ങള്‍ എഴുതിക്കും
പൂപ്പുലരിയില്‍ മഞ്ഞുമഴ മുത്തുമണി അണിയിക്കും
മെല്ലെ മെല്ലെ നിന്നെ
മുടിപ്പൂ ചാര്‍ത്തിടും തലോടാന്‍ പോന്നിടും

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം

സാന്ധ്യകന്യ ജലകേളിയാടി
വരസാഗരങ്ങള്‍ തിരയും
സൂര്യനാളമൊരു ശംഖുമാല
മണിമാറിലെന്നുമണിയും
പാട്ടിലേതോ പാല്‍ക്കുയിലിന്‍
പാട്ടുമൂളും മൊഴികേട്ടൂ
കാളിദാസ കവിതേ നിന്‍ കാല്‍ച്ചിലമ്പിനൊളി കേട്ടു
നിന്‍ പ്രിയസഖി ശകുന്തള വളര്‍ത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ
മണിപ്പൂ ചാര്‍ത്തിടും ഒരുക്കാന്‍ പോന്നിടും

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം

സാന്ദ്രമായ ഹിമശൈലസാനുവിലെ
ഇന്ദുചൂഡനടനം
പുണ്യമായ ജപമന്ത്രമോടെ
ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങള്‍ കുടനീര്‍ത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ്
വിന്‍ മലരുകള്‍ പൊഴിയുമീ സരസ്സിലെ അരയന്നം
മെല്ലെ മെല്ലെ പാടി
വസന്തം പോകയായ് മൃദംഗം മൂകമായ്

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം
ഗന്ധര്‍വ്വന്മാര്‍ ദൂതയക്കും ദേവഹംസങ്ങള്‍
കുടഞ്ഞൂ കുങ്കുമം കുളിര്‍ത്തൂ ചന്ദനം



ശ്രീക്കുട്ടന്‍

Wednesday, November 20, 2013

കന്മദം - മൂവന്തിത്താഴ്വരയില്‍




തന്റേടിയായ ഭാനു എന്ന കൊല്ലത്തിയുടേയും വിശ്വനാഥന്‍ എന്ന ചെറുപ്പക്കാരന്റേയും കഥ പറഞ്ഞ ചിത്രമായിരുന്നു കന്മദം. ലോഹിതദാസ് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഗാനരചന ഗിരീഷ് പുത്തഞ്ചേരിയും സംഗീതം നിര്‍വഹിച്ചത് രവീന്ദ്രനുമാണ്.

ചിത്രം - കന്മദം
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - രവീന്ദ്രന്‍
പാടിയത് - യേശുദാസ്

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍ തരിയായ് നിന്‍ ഹൃദയം നീറുന്നു
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
ആരാരിരം....

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍

ഇരുളിടും ഏകാന്തരാവില്‍ തിരിയിടും വാര്‍തിങ്കളാകാം
മനസ്സിലെ മണ്‍കൂടിനുള്ളില്‍ മയങ്ങുന്ന പൊന്‍വീണയാകാം
ഒരു മുളം തണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന
പാട്ടിന്റെ ഈണങ്ങള്‍ ഞാനേറ്റു വാങ്ങാം
ഒരു കുളിര്‍ താരാട്ടായ് നീ വാര്‍ക്കും കണ്ണീരിന്‍
കാണാപ്പൂ മുത്തെല്ലാമെന്നുള്ളില്‍ കോര്‍ക്കാം

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍

കവിളിലെ കാണാ നിലാവില്‍ കനവിന്റെ കസ്തൂരി ചാര്‍ത്താം
മിഴിയുടെ ശോകാര്‍ദ്രഭാവം മധുരിക്കും ശ്രീരാഗമാക്കാം
എരിവെയില്‍ ചായും നിന്‍ മാടത്തിന്‍ മുറ്റത്തെ
മന്ദാരകൊമ്പത്ത് മഞ്ഞായ് ഞാന്‍ മാറാം
കിനാവിന്റെ കുന്നിക്കുരുത്തോല പന്തല്‍ മെനഞ്ഞിട്ട്
മംഗല്യതാലിയും ചാര്‍ത്താം

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍ തരിയായ് നിന്‍ ഹൃദയം നീറുന്നു
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
ആരാരിരം....



ശ്രീക്കുട്ടന്‍